· 5 മിനിറ്റ് വായന
കോവിഡും ഫംഗൽ അണുബാധകളും
മരത്തടികൾ തിന്നുതീർക്കുന്ന ചിതലുകളെ നമ്മൾ കണ്ടിട്ടുണ്ട്. സാവധാനത്തിൽ ഒരിടത്തുനിന്നും തുടങ്ങി ക്രമേണ വലിയ മരത്തടികൾ വരെ ചിതൽ കൂട്ടായ്മയിൽ നാമാവശേഷം ആവാറുണ്ട്. അത്തരത്തിലാണ് ചില ഫംഗസ് അഥവാ പൂപ്പൽ രോഗങ്ങളും. നനവുള്ള തടി, മണ്ണ്, ജൈവമാലിന്യങ്ങൾ തുടങ്ങിയ നമ്മുടെ ചുറ്റുപാടുമുള്ള എല്ലായിടത്തും ഫംഗസ് ഉണ്ട്. ദിനംപ്രതി നമ്മൾ ശ്വസിക്കുന്ന വായുവിൽ ഫംഗസിന്റെ കണങ്ങൾ (സ്പോറുകൾ) ഇത്രകാലവും ഉണ്ടായിരുന്നു…ഇനിയും ഉണ്ടാവും.
താരതമ്യേന ലഘുവായ രോഗബാധ മുതൽ ജീവൻ അപഹരിക്കാൻ കഴിയുന്ന തരത്തിലുള്ള വലിയ രോഗബാധകൾ വരെ ഫംഗസ് മൂലം ഉണ്ടാവാം. എന്നാൽ ഇത്തരം ഫംഗസുകൾക്ക് ഒന്നും തന്നെ സാധാരണഗതിയിൽ മനുഷ്യരുടെ ശരീരത്തെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയാറില്ല.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലും അവസ്ഥകളിലും മാത്രമാണ് ഇവ മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കുന്നത്.
മ്യൂക്കർ മൈക്കോസിസ് (mucor mycosis),ആസ്പർജില്ലോസിസ്( aspergillosis) കാൻഡിഡിയാസിസ് (candidiasis) തുടങ്ങിയവയാണ് പ്രധാനമായും കലകളിലും കോശങ്ങളിലും ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള ഫങ്കൽ രോഗബാധയുണ്ടാക്കുന്നത്.
നിലവിൽ ഇന്ത്യയിൽ പലയിടത്തും ലോകത്തിൻറെ ചില ഭാഗങ്ങളിലും കോവിഡ് രോഗബാധക്ക് ശേഷം ഫംഗൽ രോഗബാധ വർദ്ധിക്കുന്നതായും അതു മൂലമുള്ള മരണം സംഭവിക്കുന്നതായും ധാരാളം വാർത്തകൾ നമ്മൾ കാണുന്നു.
*മ്യൂക്കർ മൈകോസിസ്*
പ്രധാനമായും റൈസോപ്പാസ് എന്ന റൊട്ടി പൂപ്പൽ വിഭാഗത്തിൽ ഉള്ള ഫംഗസ് ആണ്.
*ആരിലാണ് ഈ രോഗം ഉണ്ടാകുന്നത്?*
സ്വതവേ രോഗപ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിൽ ഉള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്.
ഉദാഹരണത്തിന്







ഇത്തരത്തിലുള്ളവർ കോവിഡ് രോഗികൾ കൂടിയാവുമ്പോൾ രോഗപ്രതിരോധ സംവിധാനം താറുമാറാകുകയും ഫംഗൽ രോഗബാധയുടെ സാധ്യത വർധിക്കുകയും ചെയ്യുന്നു.
താരതമ്യേന രോഗപ്രതിരോധ സംവിധാനം മെച്ചപ്പെട്ടവരിൽ ഈ രോഗം അപൂർവമായെ ബാധിക്കുന്നുള്ളു എന്നു തന്നെ പറയാം
*രോഗലക്ഷണങ്ങൾ*
ശരീരത്തിലെ ഏത് ഭാഗത്തെയാണ് ഫംഗസ് രോഗം ബാധിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും. മുഖത്തും തലയോട്ടിയിലും ഉള്ള സൈനസ്, ത്വക്ക്, ശ്വാസകോശം, ദഹന വ്യൂഹം എന്നിങ്ങനെ പല ഭാഗങ്ങളെയും ബാധിക്കാം .
എന്നാലും ഇപ്പോൾ കോവിഡ് രോഗികളിൽ കൂടുതലും സൈനസ്നെയും തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്ന മ്യൂക്കർ മൈക്കോസിസ് ആണ് കാണുന്നത് .
പ്രധാന ലക്ഷണങ്ങൾ










*എന്ത്കൊണ്ട് കോവിഡ് രോഗികൾ?*
കോവിഡ് ഉള്ള രോഗികൾക്ക് എല്ലാം മ്യൂക്കർ മൈക്കോസിസ് വരുന്നില്ല. എന്നാൽ മേൽപ്പറഞ്ഞ അപകട സാധ്യത കൂടുതലുള്ളവർ പ്രത്യേകിച്ച് പ്രമേഹം, ഡയാലിസിസ് രോഗികൾ ,അവയവ സ്വീകർത്താക്കൾ മുതലായവർ ഒക്കെ രോഗപ്രതിരോധശക്തി കുറഞ്ഞവരാണ്. അവർക്ക് കോവിഡ് വരുന്നതോടുകൂടി രോഗപ്രതിരോധശക്തി ഒന്നുകൂടി കുറഞ്ഞ അവസ്ഥയിൽ ആവുകയും മറ്റ് രോഗബാധകളുടെ സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. കോവിഡ് ചികിത്സക്ക് ജീവൻ രക്ഷാ ഔഷധമായി നല്കുന്ന സ്റ്റീറോയിഡ് മരുന്നുകൾ ചില പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശക്തി അപകടത്തിലാക്കുകയും ചെയ്യാം. സ്റ്റീറോയ്ഡ്
മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കോവിഡ്-19 ഈ മൂന്നും ഉള്ള രോഗി മ്യൂക്കർ മൈക്കോസിസിനു ഏറ്റവും പറ്റിയ ഇരയാണ് എന്നതാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതിലൂടെ കോവിഡ് രോഗികളിൽ ഈ ഫംഗസ് വ്യാപിക്കുന്നു എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
*രോഗനിർണയം*
രോഗലക്ഷണങ്ങൾ ഉള്ള കോവിഡ്19 രോഗികൾ പ്രത്യേകിച്ചും അപകട സാധ്യത കൂടുതൽ ഉള്ളവർ ആണെങ്കിൽ എത്രയും വേഗം പരിശോധന നടത്തണം .എംആർഐ ഉൾപ്പെടെയുള്ള സ്കാൻ പരിശോധനകൾ, ബയോപ്സി മുതലായവ ചെയ്യാവുന്നതാണ്
*ചികിത്സ*
എത്രയും വേഗം രോഗനിർണയം നടത്തുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതാണ് പ്രധാനം. 40% മുതൽ 80% വരെ മരണ സാധ്യതയുള്ള രോഗം ആയതിനാൽ എളുപ്പത്തിൽ ഇടപെട്ടെ മതിയാവൂ .



*ആസ്പർജില്ലോസിസ് (Aspergillosis)*
പണ്ട് രോഗ പ്രതിരോധ ശക്തി കുറഞ്ഞവരിൽ മാത്രം കാണുന്നു എന്ന് വിശ്വസിച്ചിരുന്ന ആസ്പർജില്ലസ് ഫംഗസ് നേരത്തെ വൈറസുകൾ അണുബാധ ഉണ്ടാക്കിയ ശ്വാസകോശത്തെ ആക്രമിക്കാമെന്നും (secondary infection) ശ്വാസകോശത്തിൽ ആണുബാധ (pulmonary aspergillosis) ഉണ്ടാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട് . ഇന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും സാധാരണ വൈറസ് കോവിഡ് ആയതിനാൽ കോവിഡ് അനുബന്ധ അസ്‌പേർജില്ലോസിസ് എന്ന അവസ്‌ഥ (covid 19 associated pulmonary aspergillosis) കൂടുതലായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതൽ അസ്‌പർജില്ലോസിസ് കാണുന്നത് ഗുരുതര സ്ഥിതിയിൽ ഐസി യു വിൽ അഡ്മിറ്റായ, വെന്റിലേറ്ററിൽ കിടന്ന കോവിഡ് രോഗികളിലാണ്. കോവിഡ് ന്യൂമോണിയ വന്ന രോഗികൾ ചികിത്സക്ക് പ്രതികരിക്കാതിരിക്കുമ്പോൾ, ശ്വാസകോശത്തിലെ തകരാറുകൾ അപ്രതീക്ഷിതമായി മോശമാകുമ്പോൾ ഡോക്ടർമാർ പരിഗണിക്കേണ്ട ഒരു അവസ്ഥയാണ് കോവിഡ് അനുബന്ധ ശ്വാസകോശ ആസ്‌പെർജില്ലോസിസ്. രോഗനിർണയവും ചികിത്സയും വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ആണുബാധയാണിത്.
കാൻഡിഡിയാസിസ്
കോവിഡ് രോഗികളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ഫങ്കസ് അണുബാധയാണ് കാൻഡിഡിയാസിസ്. സി ഡി സി റിപ്പോർട്ട് പ്രകാരം കാൻഡിഡാ ഓറിസ് ആണ് കോവിഡ് രോഗികളിൽ ആണുബാധ ഉണ്ടാക്കുന്ന കാൻഡിഡകളിൽ പ്രധാനി. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന ഗ്ലൗ, അപ്രോൺ തുടങ്ങിയവയിൽ നിന്നും ഈ ഫംഗസ് പകർന്നു കിട്ടാം എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
*കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തെല്ലാം*
*
പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിർത്തുക.




വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ പലതും ഓക്സിജൻ നൽകുന്നത് വഴിയാണ് ഫംഗൽ ബാധ ഉണ്ടാകുന്നതെന്നും അതിനാൽ ഓക്സിജൻ വർജ്ജിക്കണം എന്നുവരെ പടച്ചുവിടുന്നത് കണ്ടു . അത്തരം തീരുമാനങ്ങൾ ആത്മഹത്യാപരമായിരിക്കും എന്ന് പറയാതെ വയ്യ.